ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, ദ്വീപിൽ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്, പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ക്ക് തടസമില്ലെന്നും കളക്ടർ എസ് അഷ്കർ അലി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രഫുല്‍ പട്ടേലിനെതിരെ ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 400 കോടിയുടെ നിര്‍മ്മാണ കരാര്‍ ബന്ധുകള്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് സില്‍വാസയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമാണ് ദ്വീപില്‍ നടക്കുന്നത്. തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ എക ദ്വീപാണ് ലക്ഷദ്വീപ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കം പലരും രംഗത്ത് എത്തിയിരിക്കുന്നത്.